Responsive Ad Slot

add

Headlines

latest

Local news

Local news

Sports

Sports

National

National

Tech

Technology

Gulf

Gulf

VIDEO

Video

Entertainment

Entertainment

കുട്ടികൾക്കും മറ്റും വിൽപ്പന നടത്തുന്നതിനായി സൂക്ഷിച്ച ഗഞ്ചാവുമായി വധശ്രമക്കേസിലെ പ്രതി അറസ്റ്റിൽ, പ്രതി റിമാന്റിലേക്ക്

No comments


 ചേർപ്പ്: കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് വിൽപന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവുമായി യുവാവിനെ ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തു. പാലശ്ശേരി വില്ലേജ്, പാലക്കൽ സ്വദേശി കൂപ്ലിക്കാടൻ വീട്ടിൽ ആഷിക് (25) ആണ് പിടിയിലായത്. ലഹരിവിരുദ്ധ സ്പെഷ്യൽ ഡ്രൈവായ 'ഓപ്പറേഷൻ തൂഫാന്റെ' ഭാഗമായി നടത്തിയ പരിശോധനയിലാണ് പ്രതി വലയിലായത്.

2026 ജൂൺ 23- ന് വൈകീട്ട് 05.45 ഓടെ പാലക്കൽ പരിസരത്തുനിന്നാണ് ചേർപ്പ് പോലീസ് ഇയാളെ കഞ്ചാവുമായി പിടികൂടിയത്. കുട്ടികൾക്കും മറ്റും വിൽപ്പന നടത്തുന്നതിനായി കഞ്ചാവ് സൂക്ഷിച്ച കുറ്റത്തിന് എൻ.ഡി.പി.എസ് (NDPS) നിയമത്തിന് പുറമെ ബാലനീതി നിയമത്തിലെ (Juvenile Justice Act) ജാമ്യമില്ലാ വകുപ്പായ 'സെക്ഷൻ 77' കൂടി ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

പ്രതിയായ ആഷിക് മുൻപും ചേർപ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ സമാനമായ രീതിയിൽ കുട്ടികൾക്ക് വിൽപന നടത്താനായി കഞ്ചാവ് സൂക്ഷിച്ച കേസിൽ അറസ്റ്റിലായിട്ടുണ്ട്. കൂടാതെ ഇയാൾ ഒരു വധശ്രമക്കേസിലും  പ്രതിയാണ്.

ചേർപ്പ് പോലീസ് സ്റ്റേഷൻ എസ് ഐ കൃഷ്ണപ്രസാദ്, ജി എ എസ് ഐ ഷീജ, ജി എസ് സി പി ഒ അനീഷ്, സി പി ഒ മാരായ സുജിത്ത്, ലിജുമോൻ, ടെസ്മോൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

കുട്ടികൾക്ക് വിൽക്കാൻ പുകയില ഉൽപ്പന്നങ്ങൾ സൂക്ഷിച്ചു; ചേർപ്പിൽ ഒരാൾ അറസ്റ്റിൽ

No comments

ചേർപ്പ് : കുട്ടികൾക്ക് വിൽപ്പന നടത്തുന്നതിന് നിരോധിത പുകയില ഉൽപ്പന്നങ്ങൾ  സൂക്ഷിച്ചതിന് ചേർപ്പ് മുത്തള്ളിയാൽ വെച്ച് ഒരാളെ  അറസ്റ്റ് ചെയ്തു.  പറപ്പൂക്കര വില്ലേജ് നെടുംമ്പാൾ സ്വദേശി തൊഴുക്കാട്ടു വീട്ടിൽ ബാബു ((55) എന്നയാളെയാണ് നിരോധിത പുകയില ഉത്പന്നമായ ഹാൻസ് പാക്കറ്റുകളുമായി പിടികൂടിയത്. പ്രതിക്കെതിരെ ബാല നീതി നിയമത്തിലെ ജാമ്യമില്ലാ വകുപ്പ് (77 of Juvanile Justice Act) പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.  നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

ചേർപ്പ് കോടന്നൂരിൽ വൻ ലഹരിവേട്ട

No comments
ചേർപ്പ് : തൃശ്ശൂർ റൂറൽ പരിധിയിൽ ലഹരിസംഘങ്ങൾക്കെതിരെ നടത്തുന്ന 'തൂഫാൻ ദ നാർക്കോ ഹണ്ട്' (Toofan; the Narco Hunt) എന്ന സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ മാരക ലഹരിമരുന്നായ അരക്കിലോയോളം ഹാഷിഷ് ഓയിലുമായി ഒരാൾ പിടിയിലായി. വയനാട് നെടുംപാല ഉപ്പുപാറ സ്വദേശി തട്ടാരത്തുപി വീട്ടിൽ ജിത്തു (21) എന്നയാളെയാണ് ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തത്. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസ് ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഞായറാഴ്ച (31-05-2026) രാത്രി 11.05 ഓടെ കോടന്നൂരിൽ നടത്തിയ മിന്നൽ റെയ്ഡിലാണ് പ്രതി വലയിലായത്. ചേർപ്പ് പോലീസ് സ്റ്റേഷൻ എസ്.ഐയും സംഘവുമാണ് പ്രതിയെ പിടികൂടിയത്.

ഓപ്പറേഷൻ കാപ്പ , വേട്ട തുടരുന്നു..…

No comments

 


ചേർപ്പ് : കാപ്പ ഉത്തരവ് ലംഘിച്ച് തൃശൂർ ജില്ലയിൽ പ്രവേശിച്ച ആറാട്ടുപുഴ സ്വദേശി തലപ്പിള്ളി വീട്ടിൽ ദേവദത്തൻ (24) എന്നയാളെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.9 മാസത്തേക്ക്  തൃശൂർ റവന്യൂ ജില്ലയിൽ പ്രവേശിക്കുന്നതിന് സഞ്ചലന നിയന്ത്രണ ഉത്തരവ് നിലനിൽക്കെ  27/04/26 തീയതി ചേർപ്പ് പോലീസ് സ്റ്റേഷൻ പരിധിയിലെ ആറാട്ടുപുഴയിൽ പ്രവേശിച്ചതിനെ തുടർന്നാണ് ദേവദത്തനെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്കു ശേഷം കോടതിയിൽ ഹാജരാക്കിയ  പ്രതിയെ റിമാന്റ് ചെയ്തു.

ദേവദത്തൻ ചേർപ്പ്, ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനുകളിലായി  രണ്ട് വധശ്രമകേസിലും ഒരു കവർച്ച കേസിലും പ്രതിയാണ്.ചേർപ്പ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ  മനോജ് കെ എൻ, ജി എസ് ഐ ഷിജു കെ, ജി എ എസ് ഐ ഷീജ പി എൻ, ജി എസ് സി പി ഒ ധനീഷ് സി ഡി, സി പി ഒ വിനീഷ്, പ്രദീപ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

തൃശ്ശൂരിൽ നാലു കുട്ടികൾക്ക് ഇടിമന്നലേറ്റു

No comments


 തൃശ്ശൂരിൽ നാലു കുട്ടികൾക്ക് ഇടിമന്നലേറ്റു.തൃശ്ശൂർ അമ്മാടം  വെങ്ങിണിശ്ശേരി  കപ്പക്കാട് ആണ് സംഭവം.ഇന്ന് 5:00 മണിയോടുകൂടി ആണ് ഇടിമിന്നലേറ്റത്.കുട്ടികളെ  തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ശിവ കൃഷ്ണ, അക്ഷര, ജിഷ്ണു, ജിത്തു.  എന്നിവർക്കാണ് മിന്നലേറ്റത്.ഫുട്ബോൾ കളിച്ചുകൊണ്ടിരിക്കെ ആയിരുന്നു സംഭവം.ഒരു കുട്ടിക്ക് കാലിന് പൊള്ളലേറ്റു.നാലു കുട്ടികളും തൃശൂർ എലൈറ്റ് ആശുപത്രിയിൽ ചികിത്സയിൽ

ചാത്തക്കുടം ക്ഷേത്രത്തിൽ പൂരം കൊടിയേറ്റവും ചമയം ദ്രവ്യ സമർപ്പണവും നടന്നു

No comments
Whats-App-Image-2026-03-24-at-9-26-14-PM



പെരുവനം ആറാട്ടുപുഴ പൂരങ്ങളിലെ ആചാര്യ സ്ഥാനം അലങ്കരിക്കുന്ന ചാത്തക്കുടം ശ്രീധർമ്മശാസ്താവിന്റെ പൂരം കൊടിയേറ്റം നടന്നു. വൈകീട്ട് നാല് മണിയോടെ ദേശത്തെ ആശാരിയായ ശ്രീ. ഭാസ്കരൻ തെക്കൂട്ടിന്റെ നേതൃത്വത്തിൽ നാട്ടുകാർ തലയോടുകൂടിയ കവുങ്ങു മുറിച്ചു ആർപ്പു വിളിയോടെ  ക്ഷേത്രത്തിൽ എത്തിച്ചു. തുടർന്ന് ആശാരി കവുങ്ങു ചെത്തി മിനുക്കി, ഭക്തജനങ്ങൾ പഞ്ചഭൂതങ്ങളെ സങ്കൽപ്പിച്ചു അഞ്ചു സ്ഥലത്തു ആലിലയും മാവിലയും കൂട്ടികെട്ടി, ഒരു നാഴിവട്ടം ദർഭ പുല്ലു കടക്കൽ കെട്ടി. തുടർന്ന്  ദീപാരാധനക്കു ശേഷം ക്ഷേത്രം കഴകം വാരിയർ  കൊടിക്കൽ പറ നിറച്ചതിനു ശേഷം നൂറോളം ഭക്തജനങ്ങളുടെ സാന്നിധ്യത്തിൽ കൊടിയേറ്റം നടന്നു.

കൊടിയേറ്റത്തിന് ശേഷം കുറുവേല അടിയന്തിരം ചുമതലയുള്ള ശ്രീ.കല്ലാറ്റ് ശിവശങ്കരകുറുപ്പ് ശംഖ് വിളിച്ചു വലംതലയിൽ കൊട്ടിവെച്ചു. തുടർന്ന് ശാസ്താവിന് തിരുവായുധം സമർപ്പിക്കുന്ന ചടങ്ങ് കൂടി നടന്നതിനുശേഷം ചമയ ദ്രവ്യ സമർപ്പണം, പൂരത്തിനുള്ള  എണ്ണ സമർപ്പണവും നടന്നു. പട്ടുകുടകൾ, വക്ക മണികൂട്ടം, നവീകരിച്ച നെറ്റിപ്പട്ടം എന്നിവ സമർപ്പിച്ചു. നൂറു കണക്കിന് ഭക്തർ എണ്ണ സമർപ്പണത്തിൽ പങ്കെടുത്തു.

© all rights reserved